Mar 7, 2011

ഒരു പൊട്ടക്കവിത
















മച്ചിന്‍ പുറത്തെ
ഓട്ടു പാത്രത്തിനടിയില്‍
ചിതലരിച്ച ഒരു പൊട്ടക്കവിത
ഒളിച്ചിരിക്കാറുണ്ട്..

മഴ നനഞ്ഞ
ചേമ്പിന്‍ തണ്ടില്‍
പുതച്ചുറങ്ങുന്ന പുല്‍ചാടിയോട്
ആര്‍ക്കും  പരിഭവമില്ല.

മാമ്പഴക്കുന്നിലെ
ഇല കൊഴിഞ്ഞ മാവിന്‍ കൊമ്പിലും
മഞ്ഞക്കുരുവികള്‍
കൂട് കൂട്ടാറുണ്ടത്രേ..!

മാനം കരഞ്ഞത്‌
ആര്‍ക്കോ വേണ്ടിയാണ്..
ആര്‍ക്കോ വേണ്ടി അത് ചിരിക്കാറുമുണ്ട്..

മന്ദാരമിനിയുംമുണര്‍ന്നിട്ടില്ല.
മലര്‍ മൊട്ടുകള്‍
തേടി വന്ന വണ്ട്‌
പാട്ടു നിര്‍ത്തി തിരിച്ചു പോയി..

മരണം വരാതിരിക്കില്ല,
കവിത പിറക്കാതിരിക്കുകയുമില്ല.
മരണമൊരു കവിതക്കും
മാപ്പ് നല്‍കിയിട്ടുമില്ല..

1 comment:

  1. മരണം വരാതിരിക്കില്ല,
    കവിത പിറക്കാതിരിക്കുകയുമില്ല.
    മരണമൊരു കവിതക്കും
    മാപ്പ് നല്‍കിയിട്ടുമില്ല..



    കൊള്ളാം ...

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More