കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

Sep 25, 2011

സമയം



















എന്ത് തെറ്റിനാണാവോ
ഈ സമയത്തെ
ദൈവമിങ്ങനെ ശിക്ഷിച്ചത്..?

ഓടിത്തീര്‍ക്കുന്ന
വഴി ദൂരങ്ങള്‍ക്കിടയില്‍
ഒരു വഴിയമ്പലം പോലും
വെച്ച് കെട്ടാത്തതെന്തേ,
ഈ ദൈവം..?!

എന്നില്‍നിന്ന് നിന്നിലേക്കും
നിന്നില്‍ നിന്നെന്നിലേക്കും
പിന്നെയും പിന്നെയും
കിതച്ച് കുതിക്കുന്നതിനിടയിലും
അടി തെറ്റിയിട്ടില്ലല്ലോ,
അതിനൊരു വട്ടം പോലും..?!!

ഉറപ്പാണ്‌,
ഒരിക്കല്‍ നിന്നെ തൊട്ട്
ഓടിക്കിതച്ച് വരുമ്പോള്‍
ഞാനുണ്ടായിരിക്കണമെന്നില്ല,
ഇവിടെ.

അന്ന് ആരെ തൊട്ടിട്ടായിരിക്കും
അത് പിന്നെയും നിന്നിലേക്ക്
വരിക...? ആവോ...?!!

Sep 7, 2011

തോരാക്കനവുകള്‍




















ഒന്ന്
വക്കുപൊട്ടിയതാണെലും
ആ മുക്കണ്ണന്‍ ചിരട്ടയില്‍
നിനക്കൊരു
ചക്കരപ്പുട്ട് ചുട്ട് തരാന്‍
മണ്ണ് മാന്തിയെടുത്തത്
എന്‍റെ ഹൃദയത്തില്‍ നിന്നായിരുന്നു.

രണ്ട്
ഇന്നലെ വരെ
നീ ഇലയായിരുന്നു.
ഞാന്‍ കാറ്റും.
നാളെ മുതല്‍ നീ കടലാവുക.
ഞാന്‍ മഴയാകാം.

മൂന്ന്
ഹൃദയം പൊള്ളുന്നു.
നിന്‍റെ
ഈ സുഖമുള്ള നോട്ടത്തിലും..!

നാല്
തൊട്ടാവാടിയാണെങ്കില്‍
വെയില്‍ ഉമ്മ വെച്ചിട്ടും
കാറ്റ് വാരിപ്പുണര്‍ന്നിട്ടും
നീ വാടാതിരുന്നത്.?
ഒരിക്കലും നിനക്കാതെ
കുളിരുള്ളൊരു മഞ്ഞു തുള്ളിയായി
ഞാന്‍ നിന്‍റെ കണ്ണില്‍ വര്ഷിച്ചപ്പോഴേക്ക്
നീ വാടിപ്പോയതും..?!

അഞ്ച്
ഒരിക്കലോര്‍മിപ്പിച്ചതല്ലേ,
നീലക്കുറിഞ്ഞി
പിന്നെയും പൂക്കില്ലെന്ന്..?!!

Twitter Delicious Facebook Digg Stumbleupon Favorites More